Saturday, December 19, 2009

പ്രജകളുണ്ടോ പ്രജകളുണ്ടോ? - ഇതിഹാസ കഥയില്‍ കേട്ട ഗാനകൌതുകം

എഴുതിയത് : പിക്സല്‍ ബ്ലൂ





വാത്മീകിയുടെ ആശ്രമത്തിനു സമീപമുള്ള കാട്ടിലും മേട്ടിലുമായി ലവകുശന്മാര്‍ രാജാക്കന്മാരായി കളിച്ചുനടക്കുമ്പോള്‍ പാടുന്നതാണ് കേള്‍ക്കാന്‍ രസമുള്ള ഗാനം. കളിയില്‍ മൂഷകന്‍ (എസ് പി പിള്ള) തുടങ്ങിയ ആശ്രമത്തിലെ ഭൃത്യജനങ്ങളും പങ്കുചേര്‍ന്നു. ഒരു കൌതുകം ഗാനത്തിനുണ്ട്.


പേരില്ലാക്കാട്ടില്‍ പ്രജയില്ലാനാട്ടില്‍ ഉള്ള പ്രജകള്‍ മാന്‍, മയില്‍, മുതല, സിംഹം, കരറ്റിഎന്നിവയൊക്കെയാണ്. കാടുചുറ്റി നടക്കേണം കരടിയെ പിടിക്കേണം കടുവയെ മയക്കേണം എന്നുംമറ്റുമാണ് കുട്ടിരാജാക്കന്മാരുടെ അഭിലാഷങ്ങള്‍. കാട്ടുരാജാക്കന്മാരേ വരൂ അമ്മ കാത്തിരിക്കുന്നുഎന്ന ഭൃത്യരുടെ ഓര്‍മ്മപ്പെടുത്തലോടെ ഗാനം അവസാനിക്കുന്നു.


കുട്ടികളുടെ കഥാപാത്രങ്ങള്‍ പാടുന്ന ഗാനങ്ങള്‍ക്കു മിക്കപ്പോഴും വന്നുചേരുന്ന അതിവൈകാരികതയെപടിക്കപ്പുറം നിര്‍ത്തി സ്വരസഞ്ചാരവൈവിദ്ധ്യം കുറഞ്ഞ കുലീനമായ സംഗീതം നല്‍കാന്‍കഴിഞ്ഞതാണ് ഗാനത്തില്‍ ദക്ഷിണാമൂര്‍ത്തി നേടുന്ന വിജയം.

വളരെലാളിത്യമുള്ള ഒരു മാസ്മരികഗാനം.

സീത
ശ്രീരാമ പട്ടാഭിഷേകത്തിനു ശേഷം സീത പ്രത്യേകസാഹചര്യത്തില്‍ കാട്ടില്‍ ഉപേക്ഷിക്കപ്പെടുന്നതുംവാത്മീകിയുടെ ആശ്രമത്തില്‍ വെച്ചു ലവകുശന്മാരെ പ്രസവിച്ചു വളര്‍ത്തുന്നതും ഒടുവില്‍ കുട്ടികളെശ്രീരാമനെ ഏല്‍പ്പിച്ചു ഭൂമിയുടെ ഹൃദയത്തിലേക്കു അന്തര്‍ദ്ധാനം ചെയ്യുന്നതും ആണ് സിനിമയുടെപ്രമേയം.
ഉത്തരരാമായണ കഥ.

കണ്ണുകള്‍ നിറയാതെ സിനിമയുടെ അവസാനരംഗം കാണാന്‍ കഴിയുകയില്ല.

ഉദയായ്ക്കുവേണ്ടി കുഞ്ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ സീത ആയി അഭിനയിച്ചത്കുശലകുമാരി എന്ന നടി ആയിരുന്നു. പ്രേംനസീര്‍ ആയിരുന്നു ശ്രീരാമന്‍. നസീറിന്റെഅഭിനയജീവിതത്തിലെ നല്ല വേഷങ്ങളില്‍ ഒന്ന്. ശ്രീരാമന്റെ സാത്വികസൌന്ദര്യവും ധര്‍മ്മ തേജസ്സുംഉള്ള ഒരുമുഖം പിന്നെ മലയാളസിനിമയില്‍ ഉണ്ടായിട്ടില്ല.


പ്രേംനസീറിനെ ഓര്‍ക്കുമ്പോള്‍... അക്കാലത്ത് ഒരുകൂട്ടം കലാമൂല്യമുള്ള സിനിമകള്‍ ഉണ്ടായിരുന്നെങ്കില് ഉയര്‍ന്ന തലത്തില്‍ത്തന്നെ എത്തുമായിരുന്ന അദ്ദേഃഹത്തിന്റെ അഭിനയപ്രതിഭയെക്കുറിച്ചും ഡയലോഗ് പ്രെസെന്റെഷനെക്കുറിച്ചും ചിന്തിച്ചു പോയി. മിക്കപ്പോഴും അതെല്ലാം വ്യതിയാനങ്ങള്‍ ഇല്ലാത്ത അവതരണങ്ങള്‍ ആയിപ്പോയത് ദൌര്‍ഭാഗ്യകരമാണ്.


സിനിമയിലെ ശ്രദ്ധേയമായ ഒരു സംഭാഷണ ശകലം ഇവിടെ ചേര്‍ക്കുന്നു.
ഇതു സത്യം എന്നവസാനിക്കുന്ന വികാരഭരിതമായ ഒരു സംഭാഷണത്തിന്റെ ശബ്ദരൂപം:
ഇവിടെ:




ലക്ഷ്മണന്‍ ആയി അഭിനയിച്ചത് രാജന്‍ എന്ന നടനായിരുന്നു. വാത്മീകിയുടെ വേഷത്തില്‍ തിക്കുറിശ്ശി. ബോബന്‍ , മണി എന്നിവര്‍ ലവകുശന്മാരുടെ ബാല്യകാലം അവതരിപ്പിച്ചു. ബോബന്‍ ഇപ്പോഴത്തെ നടന്‍ കുഞ്ചാക്കോ ബോബന്റെ അച്ഛന്‍ ബോബന്‍ കുഞ്ചാക്കോ ആണ്.
സിനിമയുടെ സംഭാഷണങ്ങള്‍ എഴുതിയ ശശി, പില്‍ക്കാലത്ത് അറിയപ്പെടുന്ന സംവിധായകന്‍ആയി മാറിയ ശശികുമാര്‍ ആണെന്നു കരുതുന്നു.

ഭൂമി ഉഴുതപ്പോള്‍ സീതയെ കിട്ടിയപോലെ, സീത എന്ന ചിത്രം നമുക്കു സമ്മാനിച്ചത് പി സുശീല എന്നഗായികയെ ആണ്.


പാട്ടു പാടിയുറക്കാം ഞാന്‍ , വീണേ പാടുക പ്രിയതരമായ്, കണ്ണേ നുകരു എന്നെ എന്നീ അനശ്വരഗാനങ്ങള്‍ക്കു സീതയുടെ സൌന്ദര്യമുണ്ട്.





ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ നിന്ന്‍ ലഭിക്കും

No comments:

Post a Comment