Friday, June 11, 2010

സീമന്തിനി നിന്റെ ചൊടികളിലാരുടെ

എഴുതിയത് : പിക്സല്‍ബ്ലൂ


സൗഹൃദങ്ങളുടെ പക്ഷിക്കൂടായ കോഴിക്കോടിനെ കുറിച്ച് സുകുമാർ അഴീക്കോട് ആത്മകഥയിൽ ഈയിടെ എഴുതിയതു കണ്ടു.

കോഴിക്കോട് എനിക്കും ഒരു പക്ഷിക്കൂടുണ്ടായിരുന്നു.

നിയൊരിക്കലും തിരിച്ചു വരാത്ത അരാജക സുന്ദരമായ ഒരു കോഴിക്കോടൻ സൗഹൃദകാലത്തെ

കെ. പി.കുമാരന്റെ ചിത്രങ്ങളിലെ രണ്ടു ഗാനങ്ങളിലൂടെ ഓർക്കുകയാണു ഞാൻ.


ന്റെ മൺ വീണ


ഒരു ഗാനം ഉണര്‍ത്തുന്ന അനുഭൂതി ആ ഗാനത്തിന്റെ ഭാവവുമായി ബന്ധപ്പെട്ട ഒന്നാണ്.

ന്റെ മൺ വീണയിൽ കൂടണയാനൊരു എന്ന ഗാനം യേശുദാസിന്റെ ശബ്ദത്തിന്റെ അഗാധതല സ്പർശങ്ങളോടെ വിരഹത്തിന്റെയും ദുഃഖത്തിന്റെയും ഘനഭാവമായി ആസ്വാദകരുടെ മനസ്സില്‍ ഉണ്ട്.

ഓ എൻ വി യുടെ ഭാവന കൂടു വിട്ടു പറന്നുയരുന്നത് നമ്മൾ ഈ ഗാനത്തിൽ അനുഭവിച്ചറിയുന്നു.ജോൺസന്റെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നു ഈ ഗാനം ആണെന്ന് നിസംശയം പറയാം.

ന്റെ വീണയി കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നു
പാടാ മറന്നൊരു പാട്ടിലെ തേകണം
പാറി പറന്നു വന്നു

പൊ തൂവലെല്ലാം ഒതുക്കി
ഒരു നൊമ്പരം നെഞ്ചി പിടഞ്ഞു

സ്നേഹം തഴുകി തഴുകി വിടർത്തിയ
മോഹത്തി പൂക്കളുലഞ്ഞു

പൂവി ചൊടിയിലും മൗനം
ഭൂമി ദേവി ആത്മാവി മൗനം
വിണ്ണിന്റെ കണ്ണുനീർത്തുള്ളിയിലും
കൊച്ചു തരി ചുണ്ടിലും മൗനം

ഗാനം മാത്രം ആസ്വദിക്കുമ്പോൾ , വരികളും ഈണവും ഗായക ശബ്ദവും സംഗീത പ്രേമികളെ മഥിക്കുക തന്നെ ചെയ്യും.അതിനുമപ്പുറം ഈ ഗാനത്തോട് ഒരു അടുപ്പം തോന്നിപ്പിക്കുന്ന ചില വായിച്ചറിവുകൾ ചില സ്വകാര്യ അനുഭവങ്ങൾ ഓർമ്മകൾ....

ഒരു ഗാനം തന്നെ ഒരേ സമയം ദുഃഖ ഗാനവും സന്തോഷ ഗാനവും ആവുകയാണ് എനിക്ക്.

ഈ ഗാനം വീണ്ടും കേൾക്കുമ്പോൾ ഞാൻ ആദ്യം ഓർക്കുന്നത് ഈ ഗാനരംഗത്ത് അഭിനയിച്ച നഹാസ് എന്ന നടനെയാണ്.
ഈ ഗാനരംഗത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം മറക്കാനാവാത്തതാണ്.അന്തർമുഖനായ ഒരു കവിയായിട്ടാണ് അദ്ദേഹം ഈ സിനിമയിൽ അഭിനയിച്ചത്.നാൻസി റൊസാരിയോ എന്ന കഥാപാത്രത്തിന്റെ ഏകാന്തതയിൽ സ്നേഹസാന്ത്വനമായി എത്തുന്ന ആ കഥാപാത്രം സിനിമയിൽ മരിച്ചു പോകുന്നു എന്നാണോർമ്മ.


ഇത്തിരിപ്പൂവേ ചുവന്നപൂവേ എന്ന സിനിമയിൽ ആണു ഈ നടൻ ആദ്യം അഭിനയിക്കുന്നത്.കാമ്പസ്സിലെ തീവ്രവാദ രാഷ്ട്രീയം കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ വ്യാപാര സിനിമയുടെ നിറക്കൂട്ടോടേ അവതരിപ്പിച്ച മികവൊന്നും അവകാശപ്പെടാനില്ലാത്ത സിനിമയിലെ നക്സലൈറ്റ് നേതാവിന്റെ വേഷം നഹാസ് അവതരിപ്പിച്ചപ്പോൾ മറ്റൊരു വേഷം എന്നേ ഞാൻ കരുതിയിരുന്നുള്ളൂ.
നഹാസിനെ കുറിച്ചു പിന്നീടാണു ഞാൻ വായിച്ചറിഞ്ഞത്.അടിയന്തിരാവസ്ഥക്കാലവുമായി ബന്ധപ്പെട്ട് എന്നും സ്മരിക്കപ്പെടുന്ന രക്തസാക്ഷിയായ പി രാജന്റെ അടുത്ത ഒരു സുഹൃത്തായിരുന്നു നഹാസ് എന്ന്.

എറണാകുളത്തെ സെന്ട്രൽ സ്കൂളിൽ ഒരു ബെഞ്ചിൽ ഇരുന്നു പഠിച്ചവർ.
രാജനെ ചാത്തമംഗലം എഞ്ചിനീയറിങ് കോളേജിൽ നിന്നു പോലീസ് അറസ്റ്റ് ചെയ്യുന്നതിന്റെ ഒരാഴ്ച മുൻപും രാജനെ കണ്ട കാര്യം നഹാസ് അക്കാലത്തെ ഒരഭിമുഖത്തിൽ പറഞ്ഞത് ഓർമ്മയുണ്ട്.
ജീവിതത്തിലെ ചില ഭാഗിക വേഷങ്ങൾ സിനിമയിലൂടെ ചില നടന്മാർ പൂരിപ്പിക്കുന്നതു കാണുമ്പോൾ കൗതുകം തോന്നാറുണ്ട്.നഹാസിന്റെ കാര്യത്തിൽ വിധി അദ്ദേഹത്തിനു കരുതി വെച്ച ചുരുക്കം വേഷങ്ങൾ എല്ലാം മനുഷ്യ സ്നേഹികളുടെ മുഖങ്ങൾ ഉള്ളവ ആയിരുന്നു.

പിന്നീട് നഹാസിനു കിട്ടിയ ശ്രദ്ധേയമായ ഒരു വേഷം നേരം പുലരുമ്പോൾ എന്ന ചിത്രത്തിലേതായിരുന്നു.

എന്റെ ഉപാസന എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അദ്ദേഹത്തെ പിന്നെ നമ്മൾ കണ്ടിട്ടുണ്ട്.

2005 ൽ ആണെന്നാണ് ഓർമ്മ – പത്രത്തിൽ ഒരു ചെറിയ വാർത്ത കണ്ടു.അകാലത്തിൽ നഹാസ് അന്തരിച്ച വാർത്തയായിരുന്നു അത്.

പിന്നീടൊരിക്കലും നഹാസിനെ ഓർക്കാതെ എനിക്കു ഈ ഗാനം കേൾക്കാൻ കഴിഞ്ഞിട്ടില്ല. ഈ ഗാനം നഹാസ് എന്ന അധികം അറിയപ്പെടാത്ത നടന്റെ ഒരു നിത്യ സ്മാരകം കൂടിയായി മാറുന്നു.

നഹാസ് എന്റെ ഓർമ്മകൾക്ക് ഒരു നിമിത്തം മാത്രം.നഹാസിൽ ഞാൻ കാണുന്നത് മറ്റു പലരുടെയും പരിചിത ഭാവങ്ങൾ ആണ്

ഈ ഗാനം ചില സ്വകാര്യ ആഹ്ലാദങ്ങളും എനിക്ക് സമ്മാനിക്കുന്നുണ്ട്.

രഘുനാഥ് പലേരിയുടെ മൗനത്തിന്റെ ചിറകുകൾ എന്ന ലഘു നോവൽ നമ്പൂതിരിയുടെ ചിത്രങ്ങളോടെ 3 ലക്കങ്ങളിലായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ചിരുന്നു.സിനിമയെയും സാഹിത്യത്തെയും ഗൗരവത്തൊടെ കണ്ടു പോന്നിരുന്ന ഞങ്ങൾ സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ ഈ ലഘു നോവലിനു നല്ല സിനിമാ സാദ്ധ്യതയുണ്ടെന്ന് ഞങ്ങൾ പറഞ്ഞുറപ്പിച്ചു.

നാൻസി റൊസാരിയോ എന്ന കേന്ദ്ര കഥാപാത്രമായി ആരു അഭിനയിക്കും എന്ന് ചിന്തിച്ചിട്ടില്ലെങ്കിലും ഗോഡ് ഫ്രീ എന്ന താന്തോന്നിയായി മോഹൻ ലാൽ നന്നാകും എന്നു ഞങ്ങൾ വിശ്വസിച്ചു.


കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ മൗനത്തിന്റെ ചിറകുകൾ സിനിമയാക്കാൻ പോകുന്ന വിവരം പത്രത്തിൽ വായിച്ചു. നേരം പുലരുമ്പോൾ എന്ന പേരില്‍.
സംവിധാനം കെ പി കുമാരൻ.

ഗോഡ് ഫ്രീ എന്ന ആംഗ്ലോ ഇൻഡ്യൻ ആയി മോഹൻ ലാൽ തന്നെ.സന്തോഷം.

ഫാദർ ലോറൻസ് ആയി മമ്മൂട്ടി.

നാൻസി ആയി അഭിനയിക്കുന്നത് ചോ രാമസ്വാമിയുടെ ബന്ധു കൂടിയായ രമ്യാകൃഷ്ണൻ എന്ന പുതുമുഖം.


മദ്രാസിലെ ഹോളി ഏഞ്ചത്സ് കോൺ വെന്റിലെ വിദ്യാർത്ഥിനിയായ രമ്യ കൃഷ്ണനെ സംവിധായകൻ കണ്ടെത്തുകയായിരുന്നു.

നാൻസിയുടെ അച്ഛനായി ഭരത് ഗോപി.
സിനിമ വൻ വിജയം ആകേണ്ടതായിരുന്നു. അങ്ങനെ സംഭവിച്ചില്ല.

അതിഥി

പിന്നെയും വർഷങ്ങൾ ചിലതു കഴിഞ്ഞപ്പോൾ ഒരു ദിവസം കെ പി കുമാരൻ ഞങ്ങളുടെ സുഹൃദ് സംഘത്തിൽ അതിഥിയായെത്തി.കുമാരേട്ടൻ എന്റെയും നല്ല സുഹൃത്തായി മാറി.

ലപ്പോഴും പുലരുവോ‍ളം നീണ്ടു നിന്ന സാഹിത്യ സിനിമ ചർച്ചകളിൽ കുമാരേട്ടനും ഉണ്ടായിരുന്നു.

സിനിമയാക്കാൻ ഉദ്ദേശിക്കുന്ന പല കഥകളും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
'ഇതു നമുക്കു വേണ്ട കുമാരേട്ടാ' എന്ന് പറയാനുള്ള അവകാശം അക്കാലത്ത് പ്രായം കൊണ്ടു ഒരു കുഞ്ഞാടായ എനിക്ക് അദ്ദേഹം നൽകിയിരുന്നു.

പ്രായം, പ്രശസ്തി, സ്ഥാനമാനങ്ങൾ ഇവയ്ക്കൊന്നും അക്കാലത്തു സൗഹൃദങ്ങളിൽ ഒരു കാര്യവും ഇല്ലായിരുന്നു.
ആശയ സംവാദങ്ങൾ ആയിരുന്നു ആ കാലത്തിന്റെ ഉണർവ്.

ദിവസങ്ങൾ നീണ്ടു നിന്ന പല സംഘ യാത്രകളും അക്കാലത്തു അദ്ദേഹത്തിന്റെ കൂടെ നടത്തിയിട്ടുണ്ട്.അക്കാലത്തെ സുഹൃത്തുക്കളീൽ പലരെയും കണ്ടിട്ടു കുറെ കാലമായി.ചിലരെ ഇനി ഒരിക്കലും കാണില്ല.


അക്കാലത്തെ ഞങ്ങളുടെ സൗഹൃദകൂട്ടായ്മകളുടെ കേന്ദ്ര ബിന്ദുവായ എന്റെ ജീവിതത്തിലെ എന്റെ ഏറ്റവും വലിയ ആത്മ സുഹൃത്തു ഇന്നില്ല.അദ്ദേഹം ആയിരുന്നു എല്ലാവരെയും ബന്ധിപ്പിക്കുന്ന കണ്ണി.അദ്ദേഹം ഇല്ലായിരുന്നെങ്കിൽ അക്കാലത്തു ഞാൻ വായനയുടെയും സംഗീതത്തിന്റെയും ചിത്രങ്ങളുടെയും ലോകത്തു മാത്രം കഴിയുമായിരുന്നു.


കേളം കണ്ട ഏറ്റവും പ്രശസ്തരായ പത്ര പ്രവർത്തകരിൽ ഒരാൾ ആയിരുന്നു എന്റെ സുഹൃത്ത്. ആ ഓർമ്മകൾക്ക് ഒരു സിനിമാഗാന ലേഖനത്തിൽ ഒതുങ്ങുന്ന വ്യാപ്തിയല്ല ഉള്ളത്.അതു കൊണ്ട് മൗനം.


കുമാരേട്ടന്റെ രുഗ്മിണി എന്ന സിനിമയുടെ ഷൂട്ടിംഗിൽ കാഴ്ചക്കാരനായി ഒരു ദിവസം പങ്കെടുത്തതോർക്കുന്നു.

ആ വർഷത്തെ നല്ല നടിക്കുള്ള അവാർഡ് ആ ചിത്രത്തിലൂടെ കിട്ടിയ നടി (അഞ്ജു ) അഭിനയിക്കുന്ന രംഗങ്ങൾ ആണു അന്ന് ചിത്രീകരിച്ചു കൊണ്ടിരുന്നത്.

തിരു‌വനന്തപുരത്തെ
മിത്രനികേതൻ ആയിരുന്നു സ്ഥലം . അടൂർ ഭവാനി അഭിനയിക്കുന്ന രംഗങ്ങളും അന്ന് ചിത്രീകരിക്കുന്നുണ്ട്.

ഞാനും എന്റെ സുഹൃത്തായ കഥാകൃത്തു എം പി ശശിധരനും കുമാരേട്ടനും നിലത്തു വിരിച്ച ഒരു കിടക്കയിൽ ഇരുന്നു സംസാരിക്കുന്നു. ഒരോ ഷോട്ട് റെഡി ആകുമ്പോഴും “ഒരു മിനുട്ട് ഞാൻ ഇതാ വരുന്നു “എന്ന് പറഞ്ഞ് ഒടിപ്പോകുന്ന കുമാരേട്ടൻ. ആ ഷോട്ട് ചിത്രീകരിച്ച് അദ്ദേഹം തിരിച്ചു വരുന്നു. ഞങ്ങളുടെ സംസാരം തുടരുന്നു.വീണ്ടും ഇതേ രംഗം ആവർത്തിക്കുന്നു.

സിനിമാരംഗത്തിന്റെ വെള്ളി വെളിച്ചത്തിലും ഇങ്ങനെ ചില ഒറ്റപ്പെട്ട വ്യക്തികൾ സ്നേഹത്തിന്റെ തുരുത്തുകളായി എന്നും ഉണ്ട്.



ലിയ സംവിധായകരും നടന്മാരും ഒക്കെയുള്ള പല സ്ഥലങ്ങളിലും കുമാരേട്ടനെ കണ്ടു മുട്ടിയപ്പോഴും അദ്ദേഹം എന്നും പഴയ കുമാരേട്ടൻ തന്നെ.ഒരിക്കൽ ഒരിടത്ത് അദ്ദേഹത്തെ കണ്ടപ്പോൾ തൊട്ടപ്പുറം തന്നെ അടൂർ ഉണ്ട്.

സ്വയംത്തിന്റെ സ്ക്രിപ്റ്റിൽ കുമാരേട്ടൻ പങ്കാളിയായിരുന്നു.ഒരു കാലത്തെ അത്രയും അടുത്ത സുഹൃത്തുക്കൾ.പക്ഷേ രണ്ടു പേരും മിണ്ടാതായിട്ട് വർഷങ്ങൾ ആയിരുന്നു.
ങ്ങനെ നോക്കുമ്പൊൾ നമ്മളൊക്കെ എത്ര മാന്യന്മാർ.തലേ ദിവസം തല്ലു നടത്തിയവർ പോലും പിറ്റേ ദിവസം തോളിൽ കൈയ്യിട്ടു നടക്കുന്നു.

ഇരു കളിത്തോഴരായി ഒരു മേശക്കിരുപുറവും അരണ്ട വെളിച്ചത്തിൽ ഇരിക്കുന്നു.


ചിലപ്പോൾ നഗരത്തിൽ വെച്ചു കണ്ടു മുട്ടുമ്പോൾ നീ ഇന്നു പോകുന്ന പ്രശ്നമേയില്ലെന്നു കുമാരേട്ടൻ പറയും.
വീട്ടിൽ ഞാൻ വിളിച്ചു പറഞ്ഞു കൊള്ളാം എന്നു പറഞ്ഞു കുമാരേട്ടൻ കാണിക്കുന്ന സ്നേഹം മറക്കാനാവില്ല.അപ്പോഴേക്കും ഞങ്ങളുടെ സുഹൃദ് വലയത്തിലെ എല്ലാവരും എത്തും.
അതിൽ എഴുത്തുകാരും കവികളും പ്രത്ര പ്രവർത്തകന്മാരും അദ്ധ്യാപകരും എണ്ണം പറഞ്ഞ അരാജകവാദികളും സാധാരണക്കാരും എല്ലാം ഉണ്ടാകും.തിരിച്ചു വീട്ടിൽ എത്തുന്നതു ചിലപ്പോൾ നാലോ അഞ്ചോ ദിവസം കഴിഞ്ഞിട്ടായിരിക്കും.
ദേഹി ദേഹത്തെ വസ്ത്രം പോലെ ഉപേക്ഷിക്കുന്നു എന്നു ഭഗവദ് ഗീത ശ്ലോകത്തിന്റെ അർഥം മനസിലായത് അക്കാലത്താണ്.ഒരു സുഹൃത്തിന്റെ വീട്ടിൽ എത്തുമ്പൊൾ ആ സുഹൃത്തിന്റെ വസ്ത്രങ്ങൾ അണിഞ്ഞു മുഷിഞ്ഞ വസ്ത്രങ്ങൾ അവിടെ ഉപേക്ഷിക്കും.പിന്നെയൊരിക്കൽ ആ വസ്ത്രവുമായി മറ്റാരെയെങ്കിലും വഴിയിൽ കണ്ടു മുട്ടും.

വാസാംസി ജീര്‍ണാനി യഥാ വിഹായ...

ജീവിതവും അത്രയേയുള്ളൂ.

രിക്കൽ കുമാരേട്ടൻ പറഞ്ഞ ഒരു സംഭവം മറന്നു പോകില്ല.തിരുവനന്തപുരത്തു വെച്ച് ഒരു ദിവസം രാവിലെ പരിചയപ്പെട്ട ഒരാൾ ഉച്ചക്ക് വീട്ടിന്റെ ടെറസിൽ നിന്നു വീണു മരിച്ച സംഭവം.

ലാഘവം നിറഞ്ഞ നിമിഷങ്ങളും എത്രയോ.
രിക്കൽ എന്റെ സുഹൃത്തായ ഇന്നത്തെ ഒരു പ്രശസ്ത കഥാകൃത്തു കുമാരേട്ടനോട് പറഞ്ഞു.'കുമാരേട്ടാ എന്തു പറഞ്ഞാലും അവളുടെ രാവുകളുടെ ഏഴയലത്തു വരില്ല നിങ്ങളുടെ രുഗ്മിണി'.

രണ്ടിലും വ്യഭിചാരം ഉണ്ടല്ലോ. ഇതു കേട്ടു കുമാരേട്ടൻ പൊട്ടിച്ചിരിച്ചു.

ല്ലാവരും സങ്കല്പത്തിൽ എങ്കിലും നല്ല സിനിമയുടെ ജ്വരം ബാധിച്ച സംവിധായകർ ആയിരുന്നു.വാണിജ്യ സിനിമകൾക്ക് ഞങ്ങളുടെ ചർച്ചയിൽ പ്രവേശനം ഇല്ലായിരുന്നതു കൊണ്ട് സിനിമാഗാനങ്ങളെ എന്തെങ്കിലും ഗൗരവമുള്ള സംഭവമായി ആരും കരുതിയിരുന്നില്ല.
സിനിമാ ഗാനങ്ങളെ കുറിച്ചു സംസാരിക്കാറില്ലെങ്കിലും രാത്രികളിൽ എത്രയോ ഗാനങ്ങൾ പലരും പാടും.ചില അറിയപ്പെടാത്ത ഗായകരും അറിയപ്പെടുന്ന സിനിമാനടന്മാരും ഒക്കെ രാത്രി സദിരുകളിൽ വന്നെത്തും.

ഏകാന്തകാമുകാ നിന്റെ മനോരഥം , ഏകാന്തതയുടെ അപാരതീരം , കാറ്ററിയില്ല കടലറിയില്ല, കന്നിനിലാവത്തു കസ്തൂരി പൂശുന്ന തുടങ്ങിയ ഗാനങ്ങൾ ആയിരുന്നു ഏറ്റവും ആവർത്തിച്ചു കേട്ടിരുന്നത്.പിന്നെ നാടൻ പാട്ടുകൾ , കവിതകൾ....

വഴക്കു കൂടി പിണങ്ങുമ്പോൾ ഞാൻ നേരത്തെ പറഞ്ഞ എന്റെ പ്രിയ സുഹൃത്തു എപ്പോഴും പാടുന്നതു ഒരു വരിയാണ്.
രു വരി മാത്രം.

എത്രയായാലും മനുഷ്യരല്ലേ ??

ആ വരിയിൽ മഞ്ഞുരുകും.


കുമാരേട്ടൻ ഒരു അതിഥിയായി ഇടക്കാണു വടകരയിലെയും കോഴിക്കോട്ടെയും സൗഹൃദ സദസ്സുകളീൽ എത്തുക.ല്ലാത്തപ്പോഴും ഞങ്ങളുടെ സൗഹൃദ ദിനങ്ങൾ ഇതു പോലെയൊക്കെ തന്നെയാണ്.എല്ലാ ചർച്ചകളുടെയും കേന്ദ്ര പ്രമേയം മനുഷ്യൻ ആയിരുന്നു.നിന്ദിതനും പീഡിതനും നിരാലംബനുമായ മനുഷ്യൻ.

ങ്ങനെയൊക്കെ ആധി കൊള്ളുന്നവർ ഇന്നാരെങ്കിലും ഉണ്ടോ ആവോ?


സീമന്തിനി


നിക്കു വളരെ പ്രിയപ്പെട്ട ഒരു ഗാനം ആണു അതിഥിയിലെ സീമന്തിനി നിൻ ചൊടികളിലാരുടെ പ്രേമ മൃദുസ്മേരത്തിൻ സിന്ദൂരം.

നീലക്കടമ്പിൻ പൂവു പോലെ, കാമിനി കാവ്യമോഹിനി പോലെ, വസുമതി പോലെ എത്ര കേട്ടാലും വീണ്ടും കേൾക്കുമ്പോൾ അനുഭൂതി ശൃംഗങ്ങളിലേക്ക് നയിക്കുന്ന വയലാർ - ദേവരാജൻ ഗാനം

യേശുദാസ്,വയലാർ എന്നിവരെപ്പോലെ ദേവരാജൻ മാസ്റ്ററെ പൊതുവെ ഗന്ധർവൻ എന്നു വിളിക്കാത്തതെന്തു കൊണ്ടാണാവോ ? വലിയൊരു അനീതിയാണത്.

സീമന്തിനി , എന്റെ മൺ വീണയിൽ എന്നീ ഗാനങ്ങൾ എനിക്കു പ്രിയപ്പെട്ട ഗാനങ്ങൾ ആകുന്നത് ആ ഗാനങ്ങൾ കുമാരേട്ടന്റെ സിനിമയിലെ ഗാനങ്ങൾ ആയതു കൊണ്ടും കൂടിയാണു.

അമ്പിളിക്കൊമ്പത്തെ പൊന്നൂഞ്ഞാലിൽ, പകലിന്റെ വിരിമാറിൽ , നായകാ പാലകാ, മാനത്തു താരങ്ങൾ പുഞ്ചിരിച്ചു , ഓത്തു പള്ളീലന്ന് നമ്മൾ തുടങ്ങിയ പല ഗാനങ്ങളും അതു പോലെ..പക്ഷേ സീമന്തിനിയോട് വല്ലാത്തൊരു പ്രണയം ഉണ്ട്.


സീമന്തിനി എന്ന ഗാനരംഗത്തിന്റെ വർണ്ണന അല്പം ലഹരിയോടെ ആ സിനിമ കണ്ട പലരും പറയുമ്പോൾ യാഥാർഥ്യത്തിന്റെ 4 മുഖങ്ങൾ എന്ന 1981 ൽ ഇറങ്ങിയ പുസ്തകത്തിൽ നിന്നു തിരക്കഥ മാത്രം വായിച്ച ഞാൻ നിരാശനാകും.
വെൺ ചിറകൊതുക്കിയ പ്രാവുകൾ പോലുള്ള ചഞ്ചലപദങ്ങളോടെ ഷീല നടക്കുന്നത് കാണാൻ കഴിയാത്ത ഞാൻ എത്ര ഭാഗ്യഹീനൻ!

ങ്ങനെ ഈ കുറിപ്പിൽ എഴുതി വെച്ച കാര്യം ഞാൻ എന്റെ പ്രിയ സുഹൃത്തായ വിജു ഗോപയോടു പറഞ്ഞപ്പോൾ വിജു ഈ ഗാനരംഗത്തിനു വേണ്ടിയുള്ള അന്വേഷണങ്ങൾ തുടങ്ങി.

അങ്ങനെ ഇത്രയും ർഷമായി ഭാവനയിൽ മാത്രം കണ്ട ഈ ഗാനരംഗം കഴിഞ്ഞ ദിവസം കാണാൻ കഴിഞ്ഞു.

വിജുവിനു ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.



രുടെ കൈ നഖേന്ദു മരീചികളിൽ കുളിച്ചാകെ തളിർത്തു നിൻ കൗമാരം ?

നീ മന്ദം മന്ദം നടക്കുമ്പോൾ താനേ പാടുമൊരു മൺ വിപഞ്ചികയെ ഭൂമി..

എന്നെയതിൻ മാറിലെ ഇഴകളാക്കൂ..

നിൻ നിഴൽ കൊഴിഞ്ഞൊരീയേകാന്ത വീഥിയിലെ നിർമാല്യ തുളസി പോലെ..

എന്റെ നെടുവീർപ്പുകൾ തൻ കാറ്റും കൊണ്ടു ഞാൻ എന്റെ ദുഃഖങ്ങളെ ഉറക്കും...

നിന്നിൽ ഞാൻ നിലക്കാത്ത വേദനയാകും..

മദ്യമൊന്നുമല്ല പ്രണയം ആയിരുന്നു വയലാറിന്റെ ഇഷ്ടപ്പെട്ട ലഹരി വസ്തു എന്നു വിശ്വസിക്കാം.
ആത്മസമർപ്പണത്തിന്റെ ഉത്തുംഗതലങ്ങളിൽ വേദനയുടെയും ധ്വംസനത്വരളുടെയും ഘടകങ്ങൾ ഗാനത്തെ നീറ്റിയെടുക്കുമ്പോൾ പ്രണയത്തിന്റെ വൈരുദ്ധ്യാത്മക ദർശനമായി അതു മാറുന്നു.
(
നിന്റെ നൂറു പൊയ് മുഖങ്ങൾ വലിച്ചെറിയും )

ഈ ഒരനുഭവം മറ്റൊരു രീതിയിൽ മറ്റൊരു ഗാനത്തിൽ വയലാർ നമുക്കു നൽകിയിട്ടുണ്ട്
ഞരമ്പുകളീൽ കുളിരുള്ള അഗ്നി വിതറുന്ന ആശ്ചര്യ ചൂഡാമണി ആണു ആ പ്രിയഗാനം.

(നിൻ അഗ്നികിരീടത്തിൻ നെറ്റിക്കനലിലെൻ നഗ്നമാം ചിറകിനു തീ പിടിച്ചു

നിൻ ചത്ത ദൈവത്തിന്റെ കണ്ണിലെ കാല്പൂവിൽ എത്ര നാൾ വെറുതേ ഞാൻ തപസ്സിരുന്നു )

രു നിൻ സീമന്തരേഖയിൽ ഈയൊരു ചാരു കുങ്കുമ ലത പടർത്തി എന്ന വരിയുടെ സമാനഭാവം വേറെയും.

ആശ്ചര്യ ചൂഡാമണി മതി യേശുദാസ് എന്ന സംഗീത സംവിധായകനെ അനശ്വരനാക്കാൻ.


അതിഥിയിലേക്കു വീണ്ടും.

തിരക്കഥ വായിച്ചപ്പോൾ എല്ലാ കഥാപാത്രങ്ങളും മനസ്സിൽ നിറഞ്ഞു നിന്നുവെങ്കിലും സിനിമ ഇറങ്ങിയ കാലത്ത് കാണാൻ കഴിഞ്ഞില്ല .പിന്നെ ഒരിക്കലും കഴിഞ്ഞില്ല.


ലയാള മനോരമയ്ക്ക് വേണ്ടി മലയാളത്തിൽ കഴിഞ്ഞ അര നൂറ്റാണ്ടിനിടയിൽ ഇറങ്ങിയ ഏറ്റവും മികച്ച ചിത്രമായി എം എ ബേബി ഒരിക്കൽ ഈ ചിത്രം തെരഞ്ഞെടുത്തിരുന്നു.എന്തായാലും ഇതു സമാനതകളില്ലാത്ത ഒരു മലയാള സിനിമാനുഭവം ആണ് എന്നതു തീർച്ച.


ബിസിനസ് തകർന്നപ്പോൾ ചീട്ടുകളിയിലും ലഹരിയിലും അഭയം തേടുന്ന കരുണൻ.

സ്നേഹ സംഘർഷങ്ങൾ അനുഭവിക്കുന്ന ഭാര്യ രമണി.

നർത്തകിയായ രമണിയുടെ അനുജത്തി ലത.

രമണിയുടെയും ലതയുടെയും അച്ഛൻ.

കരുണന്റെ ചീട്ടുകളി സംഘത്തിൽ സ്ഥിരമായി വന്നു പെടുന്ന വർക്ക് ഷോപ്പ് തൊഴിലാളി ആയ രാഘവൻ.

രാഘവനു ലതയോടു ഇഷ്ടം ഉണ്ട്.രമണിയൊട് അനുതാപവും.

ഇവരുടെ ലോകത്തിൽ പണ്ടൊരിക്കൽ നാടു വിട്ടു പോയ ശേഖരൻ എന്ന അതിഥി വരികയാണ്.

വൃദ്ധന്റെ മരുമകൻ ആണ് അയാൾ.നാടു വിട്ടു പോയ ആൾ.ഇപ്പോൾ സമ്പന്നൻ.

സിനിമയിൽ ഒരിക്കലും വരാത്ത ശേഖരൻ മറ്റു കഥാപാത്രങ്ങളിൽ സൃഷ്ടിക്കുന്ന പ്രതികരണങ്ങൾ ആണ് സിനിമ.

( ശേഖരന്റെ സാന്നിദ്ധ്യം കഥാപാത്രങ്ങൾ അറിയുന്നുണ്ടെങ്കിലും ശേഖരനെ കാണുന്നില്ല ).

രും കാണാത്ത ആ അതിഥി തിരിച്ചു പോകുമ്പോൾ അതു കഥാപാത്രങ്ങളിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതവും തകർച്ചയും.


മേശപ്പുറത്ത് പറന്നു വീഴുന്ന ചീട്ടുകളുടെ ദൃശ്യത്തിൽ സിനിമ തുടങ്ങുന്നു.

അവസാനം ഇങ്ങനെ-

വിശ്ലഥമായ മനസ്സോടെ ഓടുന്ന രമണി.

തടുത്തു നിർത്തുന്ന രാഘവൻ.

രമണി : എന്നെ തടുത്തു നിർത്താൻ നീയാരാണ്?

രാഘവൻ :പറഞ്ഞില്ലേ ഞാനൊരു പുരുഷൻ ആണ് നിനക്കു വേണ്ടുന്നതെന്തെന്നറിയാവുന്ന പുരുഷൻ.

ഇവിടെ സിനിമ തീരുന്നു.
ഈ ചിത്രത്തിൽ സീമന്തിനി എന്ന ഗാനത്തിന്റെ സ്ഥാനം എവിടെയായിരിക്കും എന്നു കണ്ടെത്താൻ തിരക്കഥ വീണ്ടും വായിച്ചു. ആ ഭാഗം-

രാത്രി.
ണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ എഴുത്തെഴുതുന്ന കൈ.

എഴുത്തെഴുതുന്ന ചെറുപ്പക്കാരന്റെ ചുവരിൽ പതിഞ്ഞ നിഴൽ.

അടുത്തേക്കു നീങ്ങുന്ന പെൺ കുട്ടിയുടെ നിഴൽ. അവൾ അവന്റെ പിറകിൽ ചേർന്നു നിന്നു കൈയ്യെത്തിപിടിച്ചു എഴുത്തെടുക്കാൻ ശ്രമിച്ചു.പെൺ കുട്ടിയുടെ കൈയ്യിൽ അമർത്തിപ്പിടിച്ച ചെറുപ്പക്കാരന്റെ കൈ
അവൾ എഴുത്ത് വലിച്ചെടുത്ത് ഓടിപ്പോയി

പുരുഷ ശബ്ദത്തിൽ ഉള്ള പ്രേമഗാനം.
പ്രകൃതി ദൃശ്യങ്ങൾ.

രമണി ഗാനത്തിന്റെ താളത്തിൽ ചുവടു വെച്ചു നടന്നു.


വിവാഹവേഷമണിഞ്ഞു രമണി ഒട്ടേറെ കല്പടവുകൾ ഓടിക്കയറുന്നു.മുകളിൽ ഒരു കാറിൽ ചാരിക്കൊണ്ട് കരുണൻ നിൽക്കുന്നു,രമണി ഓടിച്ചെന്നു നിൽക്കുന്നതു കരുണന്റെ മുന്നിലാണ്.അവളവന്റെ മുഖത്തേക്ക് തലയുയർത്തി നോക്കി ലജ്ജയോടെ തല കുനിക്കുന്നു.

കരുണൻ ചെറുപുഞ്ചിരിയോടെ അവളുടെ കൈ പിടിച്ചു കാറിനെ വലം വെച്ചു.അവളെ കാറിലേക്ക് കയറ്റുന്നു.
പശ്ചാത്തലത്തിൽ വിവാഹ സംഗീതം.ഗായകന്റെ ശബ്ദം വിദൂരതയിൽ ലയിച്ചു ചേരുന്നു.

ഇത്രയും വിശദാംശങ്ങളിൽ ഈ ഗാനചിത്രീകരണം പോകുന്നില്ലെങ്കിലും എം ആർ കസ്തൂരി കറുപ്പിലും വെളുപ്പിലും ചാലിച്ചെടുത്ത ദൃശ്യങ്ങൾക്കോ ഷീലക്കോ ഗാനത്തിനോ ഏതിനാണ് സൗന്ദര്യം കൂടുതൽ എന്നു പറയുക വിഷമമാണ്.

നവരസങ്ങളിലൂടെയും കടന്നു പോകുന്ന ഷീലയുടെ ഭാവപ്രകടനങ്ങൾ കാണുമ്പോൾ ഒരു മാർക്കിന്റെ വ്യത്യാസത്തിൽ അവർക്കു നഷ്ടപ്പെട്ടു പോയ നാഷണൽ അവാർഡിനെക്കുറിച്ചു ഇനി പരിതപിക്കാനേ കഴിയൂ.

സീമന്തിനി... എന്നു ആദ്യം കേൾക്കുമ്പോൾ പകച്ചു പോകുന്ന രമണി ഒരിക്കലും ഒരിക്കലും ഗാനം ആലപിക്കുന്ന ആളെ കാണുന്നില്ല.
രു തൂവൽ സ്പർശം പോലെ അവളെ തഴുകുകയാണ് ഈ ഗാനം.കഥാപാത്രത്തിന്റെ ആത്മ പ്രതിഫലനങ്ങളുടെ ഒരു സ്പെക്ട്രം ആണു ഈ ഗാനദൃശ്യം.

ഗാനത്തിന്റെ അവസാനം വിവാഹിതയായി കരുണന്റെ ( പി ജെ ആന്റണി ) കൂടെ കാറിൽ യാത്രയാവുന്ന രമണി അനുഭവിക്കുന്ന അസ്വസ്ഥത സിഗററ്റ് പുകയുടേതു മാത്രം അല്ല.യാഥാർഥ്യത്തിന്റെ മുഖം കാണുന്ന അസ്വസ്ഥത ആണത്.

രു പക്ഷേ ലോകത്തു ഏറ്റവും കൂടുതൽ പാട്ടുകളിൽ മരം ചുറ്റിയ ഷീലയെ ആദ്യമായി ഒരു ഗാനം ചുറ്റുന്നു.

മരങ്ങളുടെ മനോഹരമായ സാന്നിധ്യം ഈ ഗാനത്തിലുടനീളം ഉണ്ടെന്നു ശ്രദ്ധേയം ആണ്.ആ മരങ്ങൾ സിനിമാ ഗാനങ്ങളിൽ കണ്ടു പരിചയമുള്ള മരങ്ങൾ അല്ല. പ്രണയത്തിന്റെ ഭാഷ അറിയുന്ന മരങ്ങളാണിവ. ഈ ഗാനത്തിന്റെ ചിത്രീകരണം മലയാള സിനിമയിലെ ഒറ്റപ്പെട്ട ഒരു സംഭവം ആണ്.


ഈ ഗാനത്തെക്കുറിച്ചോ കുമാരേട്ടന്റെ സിനിമയിൽ കേട്ട മറ്റേതെങ്കിലും നല്ല ഗാനത്തെ കുറിച്ചോ ഒരിക്കലും അദ്ദേഹത്തോടു ചോദിച്ചിട്ടില്ല.

വർഷങ്ങളായി ഞാൻ കണ്ടിട്ടില്ലാത്ത കുമാരേട്ടനെ ഇനിയും ജീവിത വീഥികളിൽ കണ്ടു മുട്ടുമോ എന്നറിയില്ല.

അദ്ദേഹത്തിന്റെ ചില പിൽക്കാല ചിത്രങ്ങളിലെ സഹസംവിധായകൻ ആയ ഗോവർദ്ധനെ ഒരിക്കൽ കണ്ടപ്പോൾ ഒരന്വേഷണം അറിയിക്കാൻ പറഞ്ഞു.

കണ്ടു മുട്ടിയാലും ഗാനങ്ങളെക്കുറിച്ചു ഞങ്ങൾ സംസാരിക്കും എന്നു തോന്നുന്നില്ല.

സൗഹൃദംന്നെ സംഗീതം ആകുമ്പോൾ ഏതു മഹത് ഗാനവും നമ്മൾ മറന്നു പോകും.

അന്യന്റെ സ്വരം സംഗീതമാകുന്ന ലോകത്ത് സംഗീതമെന്തിന് ?

ല്ലാത്തപ്പോൾ ഇഷ്ടമാണ് വളരെ വളരെ ഇഷ്ടമാണ് ഈ പ്രണയ ഗാനം.

ആകാശഗോപുരത്തിനുമപ്പുറം ഇനിയും കുമാരേട്ടന്റെ യശസ്സ് ഉയരട്ടെ!

എന്റെ മൺ വിപഞ്ചികയിൽ കൂടണയാൻ ചില സൗഹൃദ നിമിഷങ്ങളും ഗാന ശലഭങ്ങളും പറന്നു വരുമ്പോൾ ഈ രാവിൽ ഞാൻ ജാലകം അടക്കുന്നില്ല.

വെൺ ചിറകൊതുക്കിയ പ്രാവുകൾ പോലുള്ള ചഞ്ചല പദങ്ങളോടെ……

നിർമാല്യ തുളസി പോലെ……



11 comments:

  1. വായിച്ചു.ഇത്രയും വിവരങ്ങൾ അറിയാൻ പറ്റിയതിൽ സന്തോഷം

    ReplyDelete
  2. Ithrayum nallaoru gaanaaswadhana lekhanam vayichittundo ennu samshayam. Ithil paranjittulla randu gaanangalum ente priya gaanangal aanu. Prathyekichum Seemanthini. PB ee lekhanathekurichu email il ennodu paranjappol(Athithi kandittilla-thirakadha vaayichittundu. Kaanaatha gaanarangathe kurichaanezhuthunnathennum paranju). Angine kittumo ennu oru shramam nadathiyappol Ernakulathulla ente priya suhruthinte kayyil ee gaanarangam undaayirunnu. Addhehathodu ethra nandhi paranjaalum mathiyaavilla. Nandhi PB ee nalla aswaadhana kurippinu- kurippennu parayaanaavilla- ee nalla lekhanathinu.

    Lokathu ettavum kooduthal maram chuttiya Sheelaye ee gaanam chuttunnu enna bhaagam ishtappettu. Ee gaanarangam kaanaanulla bhaagyam angine enikkum undaayi.

    Sauhrudhangale kurichezhuthiyathu pala ormakalum unarthi. Nandhi.

    Ithupolulla lekhanangal thaangalil ninnum iniyum kittatte ennu praarthikkunnu. Nandhi

    ReplyDelete
  3. PB-yude lekhanangaL ellaam vaayichittundengilum oru comment ithu vare cheythillaayirunnu. Ee lekhanathekkuRichu munpe aRiyichirunnallo. Pinne innu Viju gopa-ye gt-yil kandappoL ee lekhanam post cheythu kazhinju ennu paRanju. AppoL udan open cheythu vaayichu. Viju-vaaNu ithinengilum oru comment ezhuthi cheRkkaNam ennu niRbandhichathu.

    Viju paRanjapole sauhRudangaLekkuRichezhuthiyathu ennilum pala oRamakaLum uNaRthi. Kannine eeRanaNiyikkukayum cheythu. EthRayethRa oRamakaLaaNu. Pakshe athonnum ezhuthi boradippikkunnilla.

    Coming to Seemanthini. Lekhanam vaayichu udan aa paattu kettu. It was an hair raising experience. Pala vaattam ketta paattaaNu, pakshe PB-yude ee lekhanam vaayichu kettaappoL athinu enthellaamo dimensions. Ithu vare kandittillaatha aa gaana rangam ente imagination-il theLinju vannu. Sheelayude bhaavangaLum, chalanangaLum suparichithamaayathu kondu, ee paattil avarude bhaava chalanangaL engineyundaayirunnirikkaam ennu manassil sankalppichu nokki. Sheela-yekkuRichu paRayumboL enikku Viju-vineyaaNu oRma varunnathu. Aayiram naavaaNu adhehathinu Sheela-yekkuRichu paRayumboL. He is to mention her beauty as "saRppa soundaryam".

    PB-yude ee varikaLum vaLare ishtappettu "lokathu ettavum kooduthal maram chuttiya Sheelaye ee gaanam chuttunnu". National Award kittaathe poya kaaryam aRinjathum vallatha vishamam thonni. Chila divasnagaLkku munpaaNu njaanum Viju-vum ithinekkuRichu samsaarichirunnathu.

    Cinema kaaNaathathu kondu, novel-ukal vaayikkunna sheelam illaathathu kondu, Athithi-yude kadha saaram ivide cheRthathu enneppoluLLavaRkku sahaayamaayi. Sheela ithu pole pala challengin role-sum cheythittundallo - Chemmeen, KaLLichellamma, AnubhavangaL paaLeechakaL, Nizhalaattam, Bharyamaar Sookshikkuka, Oru Sundariyude Kadha, to name few. In fact, atharam roles avaRkku maathRame cheyyaan kazhiyu. VeRaaRkkum athu kazhiyumaayirunnilla. Pilkkaalathu vanna nadimaaril atharam kazhivuLLa eka nadi Manju Warrier aayirunnu.

    IthupoluLLa lekhanangaL iniyum pRatheekshikkunnu. Sorry PB, thaangaLude maatu lekhanangaLil pinneedu samayam kittunnathu pole njaan comment cheyyunnundu.

    Nanni PB.

    ReplyDelete
  4. സീമന്തിനി എന്ന ശീര്‍ഷകം ആണ് എന്നെ ഈ ലേഖനത്തിലേക്ക് ആകര്‍ഷിച്ചത്. എത് കേട്ടാലും മതിവരാത്ത ഗാനം,,, അതിന്റെ
    പിന്നിലെ കഥകള്‍ ,ജയച്ചന്ദ്രന്റെ ആത്മാനുഭവങ്ങള്‍ കൂടി ചേര്‍ന്നപ്പോള്‍
    വായനയ്ക്കു ഹൃദ്യം, പതിവു പോലെ ജയച്ചന്ദ്രന്റെ നിരീക്ഷണങ്ങള്‍ എല്ലാം
    ശ്രദ്ധേയം,, ഇനിയും ഉണ്ടാവട്ടെ ഇത്തരം ലേഖനങ്ങള്‍
    rajagopal

    ReplyDelete
  5. "എന്റെ മണ്‍ വീണയില്‍ കൂടണയാനൊരു മൗനം പറന്നു പറന്നു വന്നു"
    "സീമന്തിനി നിന്‍ ചൊടികളിലാരുടെ"

    രണ്ടു ഗാനങ്ങളും നല്ലതു തന്നെ.

    ആദ്യത്തേത് കുറച്ചു കൂടി നല്ലതായിട്ടാണ് എനിയ്ക്കു തോന്നിയതെങ്കിലും ഭൂരിഭാഗം ആസ്വദകരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ഗാനമാണതെന്നു തോന്നുന്നു. ഗാനങ്ങള്‍ ആസ്വദകരില്‍ എത്തിയ്ക്കാന്‍ ആകാശവാണി വഹിച്ച പങ്ക് എത്ര പ്രശംസിച്ചാലും മതിയാവില്ലയെന്നിരിക്കിലും പല നല്ല ഗാനങ്ങളും ആസ്വദകരില്‍ എത്തിക്കാതിരന്നതു കൊണ്ടു തന്നെ പല ഗാനങ്ങളും എത്ര നല്ലതാണെങ്കിലും ആസ്വദകരുടെ മനസ്സില്‍ നിന്നു മാഞ്ഞു പോവുക പതിവാണ്.

    എന്നാല്‍ സ്വന്തം ജീവിതാനുഭവങ്ങളുമായി സാദൃശ്യം വരുന്ന വരികളും രംഗാവിഷ്ക്കാരവും പലപ്പോഴും ചിലരുടെയെങ്കിലും മനസ്സില്‍ നിന്നും ഒരിയ്ക്കലും മാഞ്ഞു പോകാതെ നില്‍ക്കും, പ്രത്യേകിച്ചും അതു രംഗത്തു് അവതരിപ്പിച്ച വ്യക്തിയുമായി ഒരു ബന്ധം വരുമ്പോഴും ആ നടന്റെ ജീവിതാനുഭവങ്ങള്‍ കഥാ പാത്രത്തിന്റേതു പോലെ ദുഃഖകരമാകുമ്പോള്‍ . അതു കൊണ്ടു തന്നെ ഒരാള്‍ നല്ലതാണെന്നു പറയുന്ന ഗാനം ഈ വ്യക്തിയെ അറിയാത്ത മറ്റൊരാള്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. പക്ഷെ ദാസേട്ടന്റെ തൊണ്ടയില്‍ നിന്നു വരുമ്പോള്‍ ഈ രണ്ടു ഗാനങ്ങളും പ്രത്യേകിച്ചും ആദ്യത്തേതു് സുരക്ഷിതമാണ്, ഒരിയ്ക്കല്‍ കേട്ടവര്‍ അതു വീണ്ടും വീണ്ടും കേള്‍ക്കുവാന്‍ കൊതിച്ചു പോകും.

    മെലഡി ഗാനങ്ങള്‍ നന്നാവുമ്പോള്‍ മനമുരുകി അതാലപിക്കാന്‍ വിധിക്കപ്പെടുന്ന കഥാപാത്രത്തിന്‍റെ കാര്യം വളരെ ദുഃഖകരമായിരിയ്ക്കും. ദുഃഖത്തിന്റെയും വേര്‍പാടിന്റെയും ശക്തി കൂടുന്നതനുസരിച്ചു ഗാനത്തിന്റെ ഭംഗിയും കുടുതലായിരിയ്ക്കും. ആസ്വദകരുടെ എണ്ണം കൂടുകയും ചെയ്യും.

    ഗാനമാണോ ഗാനാസ്വദനമാണോ ഏതാണ് ഇവിടെ മെച്ചമായതു് എന്നു ഒരു സംശയം ബാക്കി നില്‍ക്കുന്നു.

    ഈ വേദിയിലേയ്ക്കു എന്നെ ആനയിച്ച അജെയ് മേനോനു് നന്ദി.

    എന്നു്
    മാധവാഭദ്രന്‍

    ReplyDelete
  6. അതിഥി യുടെ വി എച് എസ് തോമ്സന്‍ ഇറക്കിയിരുന്നു ..ശ്രമിച്ചാല്‍ ഗള്‍ഫില്‍ എവിടെ നിന്നെങ്കിലും കിട്ടി കൂടായ്കയില്ല ആ സിനിമ

    ReplyDelete
  7. രാജഗോപാല്‍, ബഹ്‌റൈനില്‍ തോംസണില്‍ നമ്മുടെ ആളോട് അന്വേഷിച്ച് നോക്കാമോ

    ReplyDelete
  8. Ente manveenayil koodanayan enna manohara ganam kellkumbol
    ONV yudeyum Johnsonteyum mukhangle ente manassil thelijirunnullu.
    Ippol aa varikal kaanumbol/kelkkumbol Kumarettanum ente manssilekkethunnu.
    Athrakkum hridaythil pathinju PByude Ee lekhanam.
    Randumoonnu thavana ee lekhanam manassiruthi vaayichittanu ithezhuthunnathu.
    Ente manveenayeppole enikkishtappetta Seemanthiniyum ithil kadannu vannathum
    shradheyamayi
    Viju Gopakkum Nandi.Seemanthinyile sheelayde roopavum bhavangalum kaanan kazhinjathu anganeyaanallo!
    Thomsun purathirkkiya Smarana enna VCD yil ninnum ee ganam munbu kandittundu.
    Mayilaadum Kunnile Sandhya Mayangum nerathinte full versionte anweshananthilaanu Smarana Kittunnathu.Annu ee VCD kaanumbol Athithiyile seemanthini kettappozhundaaya santhosham markkaanavilla.

    Adhithi vijayakaramayirunno ennariyilla.Neram pularumbol vijayikkathe poyathilulla vishamam PB yeppole enikkumundu.
    Sookshichu Vekkan pattiya manoharamaya, nalla nilavaaramulla lekhanam ezhuthiya PB kku
    abhinandanangal

    Ithezhuthi avasanippikkumbozhum Seemanthinyum ente manaveenayum Kumarettanumanum thanneyaanu manassil……Athinu PB yude ee lekhanathinodu kadappettirikkunnu njaan. iniyum ithupole hridayathilekku irangichellunna lekhanangal PB yil ninnum pratheekshikkunnu.

    ReplyDelete
  9. 'സീമന്തിനി നിന്‍ ചൊടികളിലാരുടെ'എന്ന ലേഖനത്തിന് ലഭിച്ച ഹൃദ്യമായ പ്രതികരണങ്ങള്‍ക്ക്
    വിജയന്‍,റോമു,രാജഗോപാല്‍,രവിമേനോന്‍,അജയ്,വസന്തന്‍ ,കാന്താരിക്കുട്ടി - എല്ലാവര്‍ക്കും വളരെ നന്ദി!

    വിജു ഈ ഗാനത്തിന്റെ വീഡിയോ നല്കിയിരുന്നില്ലെങ്കില്‍ ഈ ലേഖനം ഈ രൂപത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നില്ല .പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
    മികച്ച സംഗീതാസ്വാദകര്‍ ആയ വിജുവും വസന്തനും നല്‍കുന്ന പ്രോത്സാഹന വാക്കുകളും സ്നേഹവും എനിക്ക് നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല .അതിനു നിസ്സീമമായ കടപ്പാടുണ്ട്.

    'ഗാനമാണോ ഗാനാസ്വദനമാണോ ഏതാണ് ഇവിടെ മെച്ചമായതു് എന്നു ഒരു സംശയം ബാക്കി നില്‍ക്കുന്നു'
    എന്ന് ഭദ്രന്‍ ഡോക്ടര്‍ എഴുതിയത് എന്റെ എഴുത്തിനു ലഭിച്ച ഒരു വലിയ അംഗീകാരമായി ഞാന്‍ കരുതുന്നു.
    ഈ ലേഖനത്തില്‍ പരാമര്‍ശിച്ച യേശുദാസ് ഉള്‍പ്പെടെയുള്ള പല മഹത് പ്രതിഭകളെയും നേരിട്ട് പരിചയമുള്ള ഭദ്രന്‍ ഡോക്ടര്‍ ഇങ്ങനെ പറയുമ്പോള്‍ ഞാന്‍ വിനീതനാകുന്നു .ഓരോ വാക്കും എനിക്ക് വിലയേറിയത് ആണ്.

    ഹൃദയം നിറഞ്ഞ നന്ദി ഭദ്രന്‍ ഡോക്ടര്‍ !

    ReplyDelete
  10. Valare naalaayi ivide ethappedaan kazhiyaathathil vishamam thonnunnu, PBmash ennum njangaleppoleyulla sangeethapremikalkku oru prachodanamaanu, valare nandi PBmashe

    chakkarakkutty

    ReplyDelete