Showing posts with label അഭയദേവ്. Show all posts
Showing posts with label അഭയദേവ്. Show all posts

Sunday, December 20, 2009

വേലുത്തമ്പിദളവയിലെ യേശുദാസ് ഗാനം

എഴുതിയത് : പിക്സല്‍ ബ്ലൂ


പുഷ്പാഞ്ജലികള്‍ പുഷ്പാഞ്ജലികള്‍ പുരുഷ സിംഹമേ.........


ഭാഗം1:

ജൂലൈ 2009

വേലുത്തമ്പിദളവയില്‍ യേശുദാസ് പാടിയോ?
നിങ്ങളെപ്പോലെ ഞാനും ചോദിച്ചുപോയി.

ഈ സിനിമയെപ്പറ്റി വായിച്ച ലേഖനങ്ങളില്‍ ഇങ്ങനെ ഒരു ഗാനത്തെക്കുറിച്ചു പരാമര്‍ശം ഇല്ല.
വേലുത്തമ്പിദളവയില്‍ യേശുദാസ് പാടിയതായി ആരും പറഞ്ഞു കേട്ടിട്ടില്ല.
വേലുത്തമ്പി ദളവ പാട്ടുപുസ്തകത്തില്‍ ഈ ഗാനമോ യേശുദാസിന്റെ പേരോ ഇല്ല.

ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ കണ്ണുകളെ വിശ്വസിക്കുകയാണല്ലോ നല്ലത്.

ഈ സിനിമ കഴിഞ്ഞദിവസം കണ്ടപ്പോഴാണ് വേലുത്തമ്പിദളവയ്ക്ക് പുഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്ന ശീര്‍ഷകഗാനം (റ്റൈറ്റില്‍ സോങ്) യേശുദാസ് പാടിയതായി മനസ്സിലായത്. പുഷ്പാഞ്ജലികള്‍ പുഷ്പാഞ്ജലികള്‍ പുരുഷസിംഹമേ എന്ന ഗാനം.

ഈ സിനിമയുടെ ശീര്‍ഷകങ്ങളില്‍ യേശുദാസിന്റെ പേരില്ലാത്തതു കൊണ്ട്, ഇങ്ങനെ ഒരു ഗാനം പിന്നെ അദ്ദേഹത്തെക്കൊണ്ട് പാടിപ്പിച്ച് ഈ സിനിമയില്‍ ചേര്‍ത്തതാവാനാണ് സാദ്ധ്യത.

ഒരു പക്ഷേ സിനിമ റിലീസ് ആവുന്നതിനടുത്ത്, അല്ലെങ്കില്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം എഴുപതുകളില്‍ പുതിയ പ്രിന്റ് റിലീസ് ചെയ്തപ്പോള്‍. രണ്ടാമത്തേതാകാനാണ് സാദ്ധ്യത.


ജീവിത നൌകയില്‍ മെഹബൂബ് പാടിയ അകാലേ ആരും കൈവിടും എന്ന ഗാനം 70 ല്‍ ഇറങ്ങിയ പ്രിന്റില്‍ യേശുദാസിനെക്കൊണ്ടു പാടിച്ചതാണ് ഇപ്പോള്‍ ലഭ്യമായ ആ സിനിമയുടെ പ്രിന്റില്‍ ഉള്ളത്.

എന്തായാലും ഈ ഗാനം യേശുദാസിന്റെ തന്നെ!


തിരുവിതാംകൂര്‍ ചരിത്രത്തിലെ ഇതിഹാസ നായകനും ധീര ദേശാഭിമാനിയുമായ വേലുത്തമ്പി ദളവയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ഈ ആദ്യകാല യേശുദാസ് ഗാനം ഇങ്ങനെ ഒരു പ്രത്യേകത കൊണ്ട് സവിശേഷസ്ഥാനം നേടുന്നു.

മണ്ണടി ക്ഷേത്രത്തില്‍ വച്ചു തന്റെ ജീവന്‍ ദേവിയുടെ പാദങ്ങളില്‍ സമര്‍പ്പിച്ച പുരുഷസിംഹത്തിന് യേശുദാസ് ഗാനത്തിന്റെ പുഷ്പാഞ്ജലി.

പുഷ്പാഞ്ജലികള്‍ പുഷ്പാഞ്ജലികള്‍ പുരുഷസിംഹമേ
ജന്മഭൂമിയെ പള്ളിയുണര്‍ത്തിയ ശബ്ദബ്രഹ്മമേ
നൂപുരശിഞ്ജിതമോടെ കാലം ഗോപുരവാതില്‍ തുറന്നുവയ്ക്കാന്‍
നിന്റെ ചരിത്രം വഴികാട്ടിത്തന്നു
രക്തധമനികള്‍ തോറും പുതിയൊരു ശക്തിധാരയുമായ്
രണാങ്കണങ്ങളീല്‍ ഞങ്ങള്‍ വിടര്‍ത്തിയ രാജമല്ലിപ്പൂക്കളുമായ്
തിരുസന്നിധിയില്‍ ഇതാ വരുന്നു തീര്‍ഥാടകര്‍ ഞങ്ങള്‍
തലക്കുളത്തെ തങ്കപ്പിടിവാള്‍ മറക്കുകില്ലാ മലയാളം
മറക്കുകില്ലാ മലയാളം......

ഭാഗം2:

ഒക്റ്റോബര്‍ 2009

ഇങ്ങനെയൊരു കുറിപ്പ് ഒരിടത്ത് വെച്ചു രണ്ടുമൂന്നു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈയിടെ യേശുദാസിന്റെ ഒരു ഇന്റര്‍വ്യൂ വായിക്കാനിടയായി. (കലാകൌമുദി- 2009 ഒക്റ്റോബര്‍ 18)

(കാല്പാടുകളിലാണ് യേശുദാസ് ആദ്യമ്പാടിയതെങ്കിലും ആദ്യം പുറത്തുവന്ന ഗാനങ്ങള്‍ ശ്രീകോവില്‍ എന്ന ചിത്രത്തിലേതാണ് എന്നറിയാമായിരുന്നു.ദക്ഷിണാമൂര്‍ത്തി സംഗീതംനല്‍കിയ ആ ചിത്രത്തിലെ യേശുദാസ് ഗാനങ്ങള്‍ കേള്‍ക്കാന്‍ ഭാഗ്യം ഉണ്ടായിട്ടില്ല.)

കാല്പാടുകള്‍, ശ്രീകോവില്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം യേശുദാസ് പാടിയത് വേലുത്തമ്പിദളവയില്‍ ആണെന്ന് ആ ഇന്റര്‍വ്യൂവില്‍ യേശുദാസ് പറയുന്നു.v
അതൊരു ശ്ലോകം ആണെന്നു പറയുമ്പോള്‍ ആ ഗാനം ഇതുതന്നെ.

യേശുദാസ് സിനിമയില്‍ പാടിയ സമയത്ത് അദ്ദേഹത്തിന്റെ അച്ഛനോ സഹോദരങ്ങള്‍ക്കോ ആ ആദ്യഗാനങ്ങള്‍ കേള്‍ക്കാന്‍ വീട്ടില്‍ ഒരു റേഡിയോ ഉണ്ടായിരുന്നില്ല.


യേശുദാസിന്റെ അച്ഛന്‍ - പഴയതലമുറയിലെ പ്രശസ്ത ഗായകനും നടനുമായ അഗസ്റ്റിന്‍ ജോസഫ് - യേശുദാസിന്റെ സിനിമാ ഗാനം ആദ്യമായി കേള്‍ക്കുന്നത് അടുത്തുള്ള ഒരു ചായക്കടക്കുമുന്നില്‍ കൈകെട്ടി നിന്ന് അവിടെയുള്ള റേഡിയോവില്‍ നിന്നായിരുന്നു.

അത് ഈ ഗാനമാണെന്നു യേശുദാസിലൂടെ അറിയുമ്പോള്‍ ഈ ഗാനം എന്റെയും പ്രിയഗാനങ്ങളില്‍ ഒന്നായിത്തീരുന്നു.

ഈ സിനിമയ്ക്കു മാത്രമല്ല ഈ ഗാനത്തിനും ചരിത്ര മൂല്യമുണ്ട്.


കാലം ഗോപുരവാതില്‍ തുറന്നു വച്ചത് യേശുദാസിനായിരുന്നു. ഒരര്‍ഥത്തില്‍ ആ നാദസൌഭഗം അനുഭവിച്ച അനുഭവിക്കുന്ന നമ്മള്‍ക്കും.


ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്ന്‍ ലഭിക്കും

Saturday, December 19, 2009

പ്രജകളുണ്ടോ പ്രജകളുണ്ടോ? - ഇതിഹാസ കഥയില്‍ കേട്ട ഗാനകൌതുകം

എഴുതിയത് : പിക്സല്‍ ബ്ലൂ





വാത്മീകിയുടെ ആശ്രമത്തിനു സമീപമുള്ള കാട്ടിലും മേട്ടിലുമായി ലവകുശന്മാര്‍ രാജാക്കന്മാരായി കളിച്ചുനടക്കുമ്പോള്‍ പാടുന്നതാണ് കേള്‍ക്കാന്‍ രസമുള്ള ഗാനം. കളിയില്‍ മൂഷകന്‍ (എസ് പി പിള്ള) തുടങ്ങിയ ആശ്രമത്തിലെ ഭൃത്യജനങ്ങളും പങ്കുചേര്‍ന്നു. ഒരു കൌതുകം ഗാനത്തിനുണ്ട്.


പേരില്ലാക്കാട്ടില്‍ പ്രജയില്ലാനാട്ടില്‍ ഉള്ള പ്രജകള്‍ മാന്‍, മയില്‍, മുതല, സിംഹം, കരറ്റിഎന്നിവയൊക്കെയാണ്. കാടുചുറ്റി നടക്കേണം കരടിയെ പിടിക്കേണം കടുവയെ മയക്കേണം എന്നുംമറ്റുമാണ് കുട്ടിരാജാക്കന്മാരുടെ അഭിലാഷങ്ങള്‍. കാട്ടുരാജാക്കന്മാരേ വരൂ അമ്മ കാത്തിരിക്കുന്നുഎന്ന ഭൃത്യരുടെ ഓര്‍മ്മപ്പെടുത്തലോടെ ഗാനം അവസാനിക്കുന്നു.


കുട്ടികളുടെ കഥാപാത്രങ്ങള്‍ പാടുന്ന ഗാനങ്ങള്‍ക്കു മിക്കപ്പോഴും വന്നുചേരുന്ന അതിവൈകാരികതയെപടിക്കപ്പുറം നിര്‍ത്തി സ്വരസഞ്ചാരവൈവിദ്ധ്യം കുറഞ്ഞ കുലീനമായ സംഗീതം നല്‍കാന്‍കഴിഞ്ഞതാണ് ഗാനത്തില്‍ ദക്ഷിണാമൂര്‍ത്തി നേടുന്ന വിജയം.

വളരെലാളിത്യമുള്ള ഒരു മാസ്മരികഗാനം.

സീത
ശ്രീരാമ പട്ടാഭിഷേകത്തിനു ശേഷം സീത പ്രത്യേകസാഹചര്യത്തില്‍ കാട്ടില്‍ ഉപേക്ഷിക്കപ്പെടുന്നതുംവാത്മീകിയുടെ ആശ്രമത്തില്‍ വെച്ചു ലവകുശന്മാരെ പ്രസവിച്ചു വളര്‍ത്തുന്നതും ഒടുവില്‍ കുട്ടികളെശ്രീരാമനെ ഏല്‍പ്പിച്ചു ഭൂമിയുടെ ഹൃദയത്തിലേക്കു അന്തര്‍ദ്ധാനം ചെയ്യുന്നതും ആണ് സിനിമയുടെപ്രമേയം.
ഉത്തരരാമായണ കഥ.

കണ്ണുകള്‍ നിറയാതെ സിനിമയുടെ അവസാനരംഗം കാണാന്‍ കഴിയുകയില്ല.

ഉദയായ്ക്കുവേണ്ടി കുഞ്ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ സീത ആയി അഭിനയിച്ചത്കുശലകുമാരി എന്ന നടി ആയിരുന്നു. പ്രേംനസീര്‍ ആയിരുന്നു ശ്രീരാമന്‍. നസീറിന്റെഅഭിനയജീവിതത്തിലെ നല്ല വേഷങ്ങളില്‍ ഒന്ന്. ശ്രീരാമന്റെ സാത്വികസൌന്ദര്യവും ധര്‍മ്മ തേജസ്സുംഉള്ള ഒരുമുഖം പിന്നെ മലയാളസിനിമയില്‍ ഉണ്ടായിട്ടില്ല.


പ്രേംനസീറിനെ ഓര്‍ക്കുമ്പോള്‍... അക്കാലത്ത് ഒരുകൂട്ടം കലാമൂല്യമുള്ള സിനിമകള്‍ ഉണ്ടായിരുന്നെങ്കില് ഉയര്‍ന്ന തലത്തില്‍ത്തന്നെ എത്തുമായിരുന്ന അദ്ദേഃഹത്തിന്റെ അഭിനയപ്രതിഭയെക്കുറിച്ചും ഡയലോഗ് പ്രെസെന്റെഷനെക്കുറിച്ചും ചിന്തിച്ചു പോയി. മിക്കപ്പോഴും അതെല്ലാം വ്യതിയാനങ്ങള്‍ ഇല്ലാത്ത അവതരണങ്ങള്‍ ആയിപ്പോയത് ദൌര്‍ഭാഗ്യകരമാണ്.


സിനിമയിലെ ശ്രദ്ധേയമായ ഒരു സംഭാഷണ ശകലം ഇവിടെ ചേര്‍ക്കുന്നു.
ഇതു സത്യം എന്നവസാനിക്കുന്ന വികാരഭരിതമായ ഒരു സംഭാഷണത്തിന്റെ ശബ്ദരൂപം:
ഇവിടെ:




ലക്ഷ്മണന്‍ ആയി അഭിനയിച്ചത് രാജന്‍ എന്ന നടനായിരുന്നു. വാത്മീകിയുടെ വേഷത്തില്‍ തിക്കുറിശ്ശി. ബോബന്‍ , മണി എന്നിവര്‍ ലവകുശന്മാരുടെ ബാല്യകാലം അവതരിപ്പിച്ചു. ബോബന്‍ ഇപ്പോഴത്തെ നടന്‍ കുഞ്ചാക്കോ ബോബന്റെ അച്ഛന്‍ ബോബന്‍ കുഞ്ചാക്കോ ആണ്.
സിനിമയുടെ സംഭാഷണങ്ങള്‍ എഴുതിയ ശശി, പില്‍ക്കാലത്ത് അറിയപ്പെടുന്ന സംവിധായകന്‍ആയി മാറിയ ശശികുമാര്‍ ആണെന്നു കരുതുന്നു.

ഭൂമി ഉഴുതപ്പോള്‍ സീതയെ കിട്ടിയപോലെ, സീത എന്ന ചിത്രം നമുക്കു സമ്മാനിച്ചത് പി സുശീല എന്നഗായികയെ ആണ്.


പാട്ടു പാടിയുറക്കാം ഞാന്‍ , വീണേ പാടുക പ്രിയതരമായ്, കണ്ണേ നുകരു എന്നെ എന്നീ അനശ്വരഗാനങ്ങള്‍ക്കു സീതയുടെ സൌന്ദര്യമുണ്ട്.





ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ നിന്ന്‍ ലഭിക്കും